സ്കൂൾ പ്രവേശനോത്സവം: കുട്ടികളുടെ സുരക്ഷക്കായി വിവിധ വകുപ്പുകളുടെ സേവനങ്ങൾ, ഒരുക്കങ്ങൾ പൂർത്തിയായി


ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.


സ്കൂളുകൾ തുറക്കുന്നതിന് മുന്നായി ഒരുക്കേണ്ട സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ബോധവത്ക്കരണ ക്യാമ്പയിൻ, മണ്ണിടിച്ചിൽ , ഉരുൾപൊട്ടൽ മേഖലയിലുള്ള വിദ്യാർഥികൾക്ക് ദുരന്ത നിവാരണത്തിനുള്ള മോക് ഡ്രിൽ ,ശുചിത്വ വിദ്യാലയ ക്യാപയിൻ , അധ്യാപക പരിശീലനം,ഗോത്രമേഖലയിൽ പഠനത്തിന് കൂടുതൽ പദ്ധതികൾ, ഷാഡോ പൊലീസ്, വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണം, സ്കുളുകളിൽ കുടിവെള്ളം , വെെദ്യുതി , ശുചിമുറികൾ എന്നിവ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നുംതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. .


കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകൾ നടത്തിയ സേവനങ്ങൾ


തദ്ദേശ സ്വയംഭരണ വകുപ്പ്


അദ്ധ്യയനവര്‍ഷം എല്ലാ സ്കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതെങ്കിലും സ്കൂളുകളില്‍ ക്ലാസ്സുകള്‍ മറ്റ് വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ആണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുന്നുണ്ട്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അറ്റകുറ്റ പണികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍പൂര്‍ത്തീകരിക്കുന്നുണ്ട്.


കുടുംബശ്രീ, ക്ലീന്‍കേരളമിഷന്‍ എന്നീ ഘടകങ്ങളെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
അപകടാവസ്ഥയിലുളള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോർഡിങ്‌സ് എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.


സ്കൂള്‍ പരിസരത്ത് പൊതുസ്ഥലത്തുളള അപകടകരമായ വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ പരിശോധിച്ച് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലും അവയിലേക്കുള്ള വഴികളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടികളും മുന്നോട്ട് പോകുന്നു. കുടിവെള്ളസ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണം അടക്കമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു.


എക്സൈസ് വകുപ്പ്


സ്കൂളിന്‍റെ സമീപ പ്രദേശങ്ങളിലുളള കടകള്‍, ചെറുവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് ലഹരി വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ വകുപ്പ് കൈക്കൊള്ളും.
സ്കൂള്‍തല ജനജാഗ്രത സമിതിയുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.
എക്സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിലുളള ബോധവത്ക്കരണ പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
റിഹാബിലിറ്റേഷന്‍, റഫറല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സ്കൂളുകള്‍ക്ക് സഹായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.ആഭ്യന്തര വകുപ്പ്


ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പനയും തടയുന്നതിനും സ്കൂള്‍ കാമ്പസും പരിസരവും ലഹരിമുക്തമാക്കുന്നതിനുളള സഹായങ്ങള്‍ ലഭ്യമാക്കുന്നു.
തിരക്കുളള റോഡ്, നിരത്തുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനുളള സംവിധാനം ഒരുക്കും.വിദ്യാലയങ്ങള്‍ക്ക് സമീപം ട്രാഫിക്സൈന്‍ബോര്‍ഡുകള്‍ ഇല്ലെങ്കില്‍ അവ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.
റെയില്‍ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കും. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.


ഗതാഗതവകുപ്പ്


സ്കൂള്‍ബസ്സുകള്‍, സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുളള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നു.
സ്കൂള്‍ ബസ്സില്‍ അമിതമായി കുട്ടികളെ കയറ്റി യാത്ര നടത്തുന്ന പ്രവണത ഒഴിവാക്കുന്നതിനുളള പരിശോധന നടത്തും.
ജലഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ടുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുകയും, ഓരോ ബോട്ടുകളുടെയും ക്ഷമത അനുസരിച്ചുളള യാത്രക്കാരെ മാത്രം പ്രവേശിപ്പിക്കുന്നുളളു എന്നും ഉറപ്പുവരുത്തും.


വൈദ്യൂതി വകുപ്പ്


സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യൂത പോസ്റ്റുകള്‍, വൈദ്യൂത കമ്പികള്‍ എന്നിവ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കും.
അദ്ധ്യയനത്തിന് തടസ്സം വരാതെയുളള വൈദ്യൂതി ലഭ്യത ഉറപ്പാക്കും.ദുരന്തനിവാരണ വകുപ്പ്


ദുരന്തനിവാരണ വകുപ്പ് നടപ്പിലാക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സ്കൂളുകളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ദുരന്ത ലഘൂകരണത്തിന് മതിയായ പരിശീലനം കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാക്കും.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി ڇമോക്ക് ഡ്രില്‍ڈ പരിശീലനം നടപ്പിലാക്കും.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുളള പ്രദേശങ്ങളിലെ സ്കൂളുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്തും.


വനിതാ ശിശുവികസന വകുപ്പ്


നിലവില്‍ 1012 പൊതുവിദ്യാലയങ്ങളിലാണ് വനിതാശിശുവികസന വകുപ്പ് സ്കൂള്‍ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുളളത്. ഇവരുടെ സേവനം കൂടുതല്‍ വിദ്യാലയങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഓരോ ബ്ലോക്കിലും പ്രവർത്തിക്കുന്ന പാരന്‍റിംഗ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.
വിഷമകരമായ സാഹചര്യങ്ങളില്‍പ്പെടുന്ന കുട്ടികളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുമുളള പദ്ധതി കൂടുതല്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിനുളള സഹായങ്ങള്‍ ലഭ്യമാക്കും.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുവേണ്ട ബോധവത്ക്കരണവും പുനരധിവാസവും സാദ്ധ്യമാക്കുന്ന ڇകാവല്‍, കാവല്‍ പ്ലസ്ڈ പദ്ധതികളെ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കും.ജലവിഭവ വകുപ്പ്


സ്കൂളുകളില്‍ ലഭ്യമാക്കുന്ന കുടിവെളളത്തിന്‍റെ ഗുണ നിലവാരം ഉറപ്പുവരുത്തും.ഒട്ടുമിക്ക പൊതുവിദ്യാലയങ്ങളും ജലവിഭവ വകുപ്പ് ലഭ്യമാക്കുന്ന ജലത്തെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ അദ്ധ്യയന ദിവസങ്ങളില്‍ മുടക്കമില്ലാതെ ജലവിതരണം സാദ്ധ്യമാക്കും.


പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്


ട്രൈബല്‍ മേഖലയില്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനുളള ഗോത്രസാരഥി പോലുളള പദ്ധതികള്‍ നടപ്പിലാക്കും.
ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് അദ്ധ്യയനം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നുളള ബോധവത്ക്കരണ പരിപാടികള്‍ സജീവ പങ്കാളിത്തമുളള പരിപാടികള്‍ സംഘടിപ്പിക്കും.വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും രക്ഷകര്‍ത്താക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുളള പ്രത്യേക പദ്ധതികള്‍ തുടരും.


വനം വകുപ്പ്


വന്യമൃഗങ്ങളില്‍ നിന്ന് സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.
വന്യമൃഗങ്ങളുടെ പെട്ടന്നുളള ആക്രമണം നേരിടുന്നതിനുവേണ്ടിയുളള ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.
വനപ്രദേശങ്ങളിലെ സ്കൂളുകളുടെ സമീപത്ത് അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍, ചില്ലകള്‍ തുടങ്ങിയവ നീക്കം ചെയ്യും.അധ്യയന വര്‍ഷാരംഭവുമായി ബന്ധപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്


കൈക്കൊണ്ട നടപടികള്‍


2023-24 അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. (തീയതി.15/05/2023). കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സര്‍ക്കുലറില്‍ പ്രതിപാദിച്ചിട്ടുണ്ട്.


പ്രവേശനോത്സവം


പ്രവേശനോത്സവത്തോടുകൂടിയാണ് എല്ലാ വിദ്യാലയങ്ങളിലും അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സ്കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷിന്‍റെ അധ്യക്ഷതയില്‍ സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ-സ്കൂള്‍തലങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഹരി വിരുദ്ധ ക്യാമ്പയിന്‍


സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായി ജില്ലാതല സമിതിയും അതിനെ തുടര്‍ന്ന് വാര്‍ഡ്തല സമിതിയും രൂപീകരിക്കുകയുണ്ടായി. സ്കൂള്‍ തല ജനജാഗ്രത സമിതിയില്‍ പി.ടി.എ പ്രസിഡന്‍റ് അധ്യക്ഷനും പ്രിന്‍സിപ്പാള്‍/പ്രധാനാധ്യാപകന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ സ്കൂളുകളും ലഹരിവിരുദ്ധ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.
പുകയില/മദ്യ/ലഹരിമുക്ത ഭവനം, ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത ഗ്രാമം, ലഹരിമുക്ത നവകേരള ക്യാമ്പയിന്‍റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.


 


കുട്ടികളുടെ ബാഡ്ജ്


പരിശീലനപരിപാടിയുടെ ഭാഗമായി എല്ലാജില്ലകളിലും പരമാവധി കുട്ടികള്‍ക്ക് പ്രൊഫിഷ്യന്‍സി ബാഡ്ജ് പരിശീലനം നല്‍കിയിട്ടുണ്ട്. ലഹരിബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ കാവലാള്‍ എന്ന പരിപാടിയുടെ ഭാഗമായി 1394 ഹയര്‍സെക്കന്‍ററി എന്‍.എസ്.എസ്.യൂണിറ്റുകളും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് വകുപ്പിന്‍റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചിട്ടുണ്ട്. څയെല്ലോലൈന്‍ ക്യാമ്പയിന്‍چ, ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ക്യാമ്പസുകളില്‍ സ്ഥാപിച്ചിട്ടുളള څഹെല്‍ത്ത് ടിപ്പ്چ ബോര്‍ഡില്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍, ഫ്ളാഷ് മോബുകള്‍ എന്നിവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.


സ്കൂള്‍ പരിസരത്തെ ലഹരിവസ്തുക്കളെ സംബന്ധിച്ചുളള പരാതികളും, കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങളും രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സൗകര്യം ചെയ്തിട്ടുണ്ട്. കൂടാതെ ലഹരി ഉപയോഗംമൂലം വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും, പെരുമാറ്റ വൈകല്യങ്ങളും നേരിട്ട് എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനുളളസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.


ജില്ലാതലത്തിലും, സ്കൂള്‍ തലത്തിലും രൂപീകരിച്ച ജനജാഗ്രതാ സമിതികള്‍ ഈ അദ്ധ്യയന വര്‍ഷം കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


അദ്ധ്യാപകര്‍ക്കും അതിലൂടെ കുട്ടികള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിന്‍റെ ഭാഗമായി നവചേതന മൊഡ്യൂള്‍ കേരളത്തിന്‍റെ സാഹചര്യത്തിനനുസരിച്ച് അനുരൂപീകരിച്ച് പരിശീലനം നല്‍കുന്നതിന് ആലോചനകള്‍ എസ്.സി.ഇ.ആര്‍.ടി യുമായി നടന്നുവരുന്നു.
ആദ്യഘട്ടത്തില്‍ ഏതാനും ജില്ലകളിലെ അദ്ധ്യാപകരെ ഉള്‍പ്പെടുത്തി പരിശീലനമാണ് നടപ്പിലാക്കുന്നത്. എക്സൈസ്, പോലീസ്, വനിതാ ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യം, വിമുക്തി മിഷന്‍ എന്നിവരുടെ സഹകരണത്തോടെ ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
ഓരോ ജില്ലയില്‍ നിന്നും 10 വീതം സ്കൂളുകളെ തിരഞ്ഞെടുത്ത് ഈ സ്കൂളുകളിലും പ്രദേശത്തും കൂടുതല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിവിരുദ്ധ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.


2023-24 സാമ്പത്തിക വര്‍ഷം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 75 ലക്ഷം രൂപ നീക്കി വച്ചിട്ടുളളതും ആയത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയുക്തമാക്കുന്നതുമാണ്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പി.ടി.എ, മദര്‍ പി.ടി.എ യോഗങ്ങള്‍ വിളിച്ചു കൂട്ടി രക്ഷകര്‍ത്തൃ ബോധവല്‍ക്കരണം നടപ്പിലാക്കുന്നതിനും ആലോചനയുണ്ട്.
നിലവില്‍ വിമുക്തി മിഷന്‍റെ ആഭിമുഖ്യത്തില്‍ 14 റിഹാബിലിറ്റേഷന്‍ സെന്‍ററുകളും സാമൂഹ്യ നീതിവകുപ്പിന്‍റെ നിയന്ത്രണത്തിലുളള 2 റീഹാബിലിറ്റേഷന്‍ സെന്‍ററും ഉള്‍പ്പെടെ 16 സെന്‍ററുകളും, കൂടാതെ എന്‍.ജി.ഒ മുഖേന നടത്തുന്ന സെന്‍ററുകളുടെ സേവനവും കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനുളള ചര്‍ച്ചകള്‍ നടന്നുവരുന്നു.


ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുളള അഡോളസെന്‍റ്സ് സെന്‍ററുകളുടെ സേവനവും കുട്ടികള്‍ക്ക് പ്രയോജനപ്രദമാക്കുന്നവിധം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും.


ശുചിത്വ വിദ്യാലയം


കുട്ടികളില്‍ ശുചിത്വ ശീലവും, ശുചിത്വബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങള്‍ ആക്കിമാറ്റാനും സഹായകമായ ക്യാമ്പയിന്‍ ആണ് څശുചിത്വവിദ്യാലയം ഹരിതവിദ്യാലയം ക്യാമ്പയിൻ . വരുന്ന മൂന്ന് വര്‍ഷം കൊണ്ട് സ്കൂള്‍ കുട്ടികളില്‍ ശുചിത്വം സംബന്ധിച്ച ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാന്‍ ഈ ക്യാമ്പയിന്‍ വഴി കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ഈ ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാക്കുന്നതിന് അനിവാര്യമാണ്.പ്രവേശനോത്സവ ഗീതം – 2023


ഈ വർഷത്തെ പ്രവേശനോത്സവഗീതം റിലീസ് ചെയ്യുകയാണ്. മുരുകൻ കാട്ടാക്കടയാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിജയ് കരുൺ സംഗീതം നൽകി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.



MORE IN LATEST NEW